ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് 2014ൽ ആണെന്നും 1947ൽ ലഭിച്ചത് ഭിക്ഷയാണെന്നുമുള്ള തന്റെ പ്രസ്താവന വിവാദമായ സാഹചര്യത്തിൽ പുതിയ പരാമർശവുമായി ബോളിവുഡ് നടി കങ്കണ റണൗത്ത് രംഗത്ത്. 1947ൽ എന്തെങ്കിലും യുദ്ധം നടന്നിട്ടുണ്ടോ? 1857ൽ നടന്നത് അറിയാം. അറിയുന്നവർ പറഞ്ഞു തരണം എന്നാണ് കങ്കണ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറയുന്നത്.
കങ്കണയുടെ നേരത്തേയുള്ള പ്രസ്താവന വിവാദമാവുകയും കങ്കണയ്ക്കെതിരെ ബി ജെ പി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ രംഗത്ത് വരികയും ചെയ്തിരുന്നു. പദ്‌മശ്രീ പുരസ്‌കാരം തിരിച്ചെടുക്കണമെന്ന് കോൺഗ്രെസും ശിവസേനയും ആവശ്യപ്പെട്ടു. യാചിച്ചവർക്ക് മാപ്പും പൊരുതിയവർക്ക് സ്വാതന്ത്ര്യവും ലഭിച്ചെന്ന് കൊണ്ഗ്രെസ്സ് കങ്കണക്ക് മറുപടി പറഞ്ഞിരുന്നു. ഇവർക്ക് ഭ്രാന്താണോ എന്നായിരുന്നു ബി ജെ പോയി എം പി വരുൺ ഗാന്ധിയുടെ പ്രതികരണം.